ദൈവത്തിന്റെ ക്ഷമയുടെ മാധുര്യം അത് എത്ര വിസ്‌മനീയമാണ്. ഫ്രാൻസിസ് മാർപാപ്പ

2013 മാർച്ച് ഇരുപത്തിയാറാം  തീയതി പരിശുദ്ധ മാർപാപ്പ, ഏശയ്യ 49: 1-6, യോഹന്നാൻ 13: 21-33,  36-38 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“വിശുദ്ധ വാരത്തിൽ ചൊവ്വാഴ്ചയിലെ പള്ളി പ്രസംഗത്തിലാണ് മാർപാപ്പ യേശുവിന്റെ ക്ഷമയുടെ മാധുര്യത്തെക്കുറിച്ച് പറയുന്നത്. പ്രസംഗത്തിന്റെ പ്രമേയം ഇതായിരുന്നു "പാപത്തിന്റെ രാത്രിയിലൂടെ കടന്നു പോകുന്നു.  എങ്കിലും എല്ലാവരെയും താലോലിച്ചു തഴുകാനുള്ള തലോടൽ യേശുവിനുണ്ട്". 

യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് പുറത്തേക്ക് പോകുമ്പോൾ രാത്രിയായിരുന്നെന്ന് സുവിശേഷകനായ യോഹന്നാൻ നമ്മെ അറിയിക്കുന്നു: "അപ്പോൾ രാത്രിയായിരുന്നു".  

ജീവിത പരിസരത്തെക്കുറിച്ചുള്ള ഈ ഹ്രസ്വ പരാമർശം മനുഷ്യ മനസാക്ഷിയുടെ ആഴങ്ങളിലേക്ക് കുത്തനെ ഊളിയിട്ടിറങ്ങി കാര്യം ഗ്രഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

യൂദാസിനെ വലയം ചെയ്യുന്ന രാത്രി അവന്റെ ഹൃദയം തട്ടിവീഴുന്ന രാത്രിതന്നെയാണ് ഏറ്റവും മോശമായ രാത്രിയാണത് ദുഷിച്ചവന്റെ രാത്രി. അതിൽ നിന്ന് ഒരിക്കലും  പുറത്തുവരാൻ പറ്റാത്തവിധം പുറത്തുവരാൻ ഇഷ്ടമില്ലാത്തവിധം ഹൃദയം എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെട്ട സുനിശ്ചിതമായ രാത്രി. പാപിയുടെ രാത്രി ഇതിൽനിന്ന് അന്തരമുള്ളതാണ്. നാമെല്ലാവരും തൽക്കാലത്തേക്ക് അനുഭവിക്കുന്ന രാത്രിയാണത്.  ഇത്തരം രാത്രികൾ, പാപിയുടെ രാത്രികൾ എന്തുമാത്രം നമുക്ക് ഉണ്ടായിട്ടുണ്ട്. എത്ര പ്രാവശ്യമാണ് ഈ രാത്രി നമ്മിലേക്ക് വന്നിട്ടുള്ളത്, കീലുപോലെ കറുത്ത പാടുകൾ ഹൃദയത്തിൽ കോറിയിട്ടിട്ടുണ്ട്. എന്നാൽ പെട്ടെന്ന് പ്രത്യാശ പൊട്ടിമുളയ്ക്കുകയും  യേശുവുമായി പുതിയൊരു കൂടിക്കാഴ്ചയിലേക്ക് ഉന്തിതള്ളി വിടുകയും ചെയ്യുന്നു. 

പാപിയുടെ  ഈ രാത്രിയെക്കുറിച്ച് നമുക്ക് പേടിയില്ല. കുമ്പസാരിക്കുമ്പോൾ ആ പാപത്തിന്റെ  പേര് പറഞ്ഞു കുമ്പസാരിക്കുന്നത് ഏറ്റവും സുന്ദരമാണ്. അങ്ങനെ വിശുദ്ധ പൗലോസിന്റെ  അനുഭവം നമുക്കുണ്ടാകുന്നു. തന്റെ പാപങ്ങളിൽ ക്രിസ്തു ക്രൂശിതനായിരിക്കുന്നതാണ് തന്റെ മഹത്ത്വമെന്നല്ലേ പൗലോസ് വ്യക്തമാക്കിയത്? എന്ത്കൊണ്ട്?  കാരണം അദ്ദേഹത്തിന്റെ പാപങ്ങളിൽ തന്നോട് ക്ഷമിക്കുന്ന ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ അദ്ദേഹം കണ്ടു. ഇതേ അനുഭവമാണ് നാം കുമ്പസാരിക്കുമ്പോൾ അനുഭവിക്കുന്നത്. അത് മനോഹരമല്ലേ?

ക്ഷമയുടെ യാഥാർത്ഥ്യം,  ക്ഷമയുടെ മാധുര്യം, രുചിച്ചറിയുന്നതിന്റെ  മഹാത്മ്യം അതാണ് ഇവിടെ കാണുന്ന രണ്ടാമത്തെ പ്രമേയം. നാം പാപികളായതിനാൽ, രാത്രിയുടെ മധ്യത്തിൽ പല രാത്രികളുടെ മധ്യത്തിൽ നാം ചെയ്ത പാപങ്ങളുടെ മധ്യത്തിൽ രാത്രിയുടെ മധ്യത്തിൽ കർത്താവിന്റെ തലോടൽ എപ്പോഴും ഉണ്ട്. അത് നമ്മോട്  ഇങ്ങനെ പറയുന്നു:

 "ഞാനൊരു പാവം  പാപിയാണ്. എങ്കിലും നീ എന്റെ രക്ഷകനാണല്ലോ. ഇതാണ് എന്റെ മഹത്വം."

 തള്ളിപ്പറയലുകൾക്ക് ശേഷം കർത്താവ് പത്രോസിനെ നോക്കിയ ആ രംഗം സ്മരണയിൽ കൊണ്ടു വരുമ്പോൾ നാം തിരിച്ചറിയുന്ന ക്ഷണം ഇതാണ്: 

"ഹൃദയം തുറക്കുക. ദൈവത്തിന്റെ ക്ഷമയുടെ മാധുര്യം രുചിച്ചറിയുക. പരിശുദ്ധരായിരിക്കുന്നത് എത്ര വിസ്മയനീയമാണെന്ന് നാം തിരിച്ചറിയണം.  ക്ഷമിക്കപെടുന്നത് അത് വിസ്മയനീയമാണ് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. യേശുവുമായുള്ള ഈ കൂടിക്കാഴ്ചയിൽ അവന്റെ ക്ഷമയുടെ മാധുര്യത്തിൽ നമുക്ക് പ്രത്യാശ വയ്ക്കാം."”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=5ShlE_VOUP0&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=2 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul 

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...