രക്തസാക്ഷികൾ ഏഷണിയുടേയും ദുരാരോപണത്തിന്റെയും ഇരകളാണ്. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ പതിനഞ്ചാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 6: 8-15,  യോഹന്നാൻ 6: 22-29 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ജനങ്ങളിലുള്ള ദൈവത്തിന്റെ പ്രവർത്തനത്തെ എഷണി  നശിപ്പിക്കുന്നു. എന്നുമെന്നപോലെ ഇന്നും പല രക്തസാക്ഷികളും വ്യാജമായി കുറ്റാരോപിതരാകുകയും   പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസത്തോടുള്ള വെറുപ്പും വിദ്വേഷവും മൂലം അവരെ കൊന്നുകളയുന്നു. സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ സ്തെപ്പാനോസ് എഷണിയുടെ ഇരയാണ്. പാപത്തേക്കാൾ മോശമായ തിന്മയാണ് എഷണി.  സാത്താന്റെ നേരിട്ടുള്ള പ്രകടനമാണ് എഷണി.

ശിഷ്യന്മാർ നിയമിച്ച ഡീക്കൻമാരിൽ ഒരുവനായ സ്തെപ്പാനോസിനെയാണ്   അപ്പസ്തോലന്മാരുടെ നടപടി അവതരിപ്പിക്കുന്നത്. അത്യസാധാരണമായ അടയാളങ്ങളോടെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച അദ്ദേഹത്തെ സൻഹെദിൻ സംഘത്തിനു മുൻപിൽ  ഹാജരാക്കുന്നു. വേദപാഠം നമ്മോട് പറയുന്നു, യഹൂദകോടതിയായ സൻഹെദിൻ സംഘത്തിന് മുൻപിൽ 'കള്ളസാക്ഷികൾ' വന്നു സ്തെപ്പാനോസിനെതിരെയായി മൊഴി കൊടുത്തു.

സ്തെപ്പാനോസിനെതിരെ നീതിപൂർവകമായ നിയമയുദ്ധം ജയിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ ശത്രുക്കൾ,  നല്ല മനുഷ്യർ തമ്മിലുള്ള പോരാട്ടം ഇക്കാര്യത്തിൽ നടക്കില്ല എന്ന് മനസ്സിലാക്കിയ അവർ, വൃത്തികെട്ട കളി കളിക്കാൻ തീരുമാനിക്കുന്നു: ഏഷണിയുടെ കളി! നാം എല്ലാവരും പാപികളാണ്. എല്ലാവരും. നാം പാപം ചെയ്തിട്ടുണ്ട്. എന്നാൽ,  ഏഷണി മറ്റൊരു കാര്യമാണ്. തീർച്ചയായും അത് പാപമാണ്. എന്നാൽ, പാപത്തിൽനിന്ന് അന്തരവുമുണ്ട്.

ദൈവത്തിന്റെ പ്രവൃത്തിയെ ഇല്ലായ്മ ചെയ്യുകയാണ് ഏഷണിയുടെ ലക്ഷ്യം. വളരെ തിന്മയായ സംഗതിയിൽ നിന്നാണ് ദുരാരോപണമായ ഏഷണി ഉത്ഭവിക്കുന്നത്. വിദ്വേഷത്തിൽ നിന്നാണ് അത്  ഉത്ഭവിക്കുന്നത്. വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്നതോ സാത്താനാണ്. ആളുകളിലും അവരുടെ ആത്മാവുകളിലും ദൈവത്തിന്റെ പ്രവർത്തിയെ നശിപ്പിക്കുകയാണ് ഏഷണി ചെയ്യുന്നത്. കാര്യം നേടാനായി നുണ പറയുകയാണ് ഏഷണി മെനഞ്ഞുണ്ടാക്കുന്നവർ. ഒരു കാര്യത്തെക്കുറിച്ച് നമുക്ക് ശങ്കവേണ്ടാ: എവിടെ ഏഷണിയുണ്ടോ അവിടെ സാത്താനുണ്ട്.

മറ്റാരുമല്ല, സാത്താനാണ് അത്. നുണയെ നുണകൊണ്ടല്ല സ്തെപ്പാനോസ് നേരിട്ടത്. നുണയ്ക്കു  പകരം നുണ അദ്ദേഹം പറഞ്ഞില്ല. അത്തരത്തിൽ സ്വയം രക്ഷിക്കാൻ അദ്ദേഹം മെനക്കെട്ടില്ല. അദ്ദേഹം കർത്താവിലേക്ക് നോക്കി നിയമം അനുസരിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ  സമാധാനത്തിലും സത്യത്തിലും വസിക്കുന്നു. സഭയുടെ ചരിത്രത്തിൽ എന്നും സംഭവിക്കുന്നത് ഇതാണ്. ആദ്യത്തെ രക്തസാക്ഷി മുതൽ ഇന്ന് വരെ നിരവധിപേർ ധീരതയോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു.

രക്തസാക്ഷികളുടെ കാലം കഴിഞ്ഞിട്ടില്ല. ആദ്യദശകങ്ങളിലുള്ളതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇപ്പോൾ സഭയിലുണ്ട്. സത്യമായും ഉണ്ട് എന്ന് നമുക്ക് പറയാനാകും.   ദുരാരോപണം ഉന്നയിച്ചു പീഡിപ്പിച്ചു, വധിക്കപ്പെടുന്നു. വധിക്കപ്പെട്ട, കൊല്ലപ്പെടുന്ന ധാരാളം സ്ത്രീ പുരുഷന്മാർ സഭയിലുണ്ട്. യേശുവിനോടുള്ള വെറുപ്പും വിദ്വേഷവും മൂലം കൊല്ലപ്പെട്ട നിരവധിപേർ സഭയിലുണ്ട്. വിശ്വാസത്തോടുള്ള വിദ്വേഷവും വെറുപ്പുമാണ് അത്. മതബോധനം പഠിപ്പിച്ചതിനാൽ ഒരാൾ കൊല്ലപ്പെടുന്നു.

ശരീരത്തിൽ കുരിശു വഹിച്ചതിനാൽ മറ്റൊരാൾ വധിക്കപ്പെടുന്നു. ഇന്ന്,  നിരവധി രാജ്യങ്ങളിൽ, അവർക്കെതിരെ ഏഷണിയും ദുരാരോപണവും ഉന്നയിക്കുന്നു. അവരെ പീഡിപ്പിക്കുന്നു. രക്തസാക്ഷിത്വത്തിന്റെ  ഇക്കാലത്തും സഹിക്കുന്ന അവർ നമ്മുടെ സഹോദരന്മാരും സഹോദരിയുമാണ്. ആദ്യനൂറ്റാണ്ടിലുള്ളതിനേക്കാൾ കൂടുതൽ രക്തസാക്ഷികളുള്ള കാലമാണ് നമ്മുടേത്. ആധ്യാത്മിക കലാപത്തിന്റെയും  കോലാഹലത്തിന്റെയും യുഗമാണ് നമ്മുടേത്. അതു പഴയ ഒരു റഷ്യൻ ഐക്കൺ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു: പരിശുദ്ധ അമ്മ തന്റെ മേലങ്കികൊണ്ട് ദൈവജനത്തെ മറയ്ക്കുന്ന ചിത്രം.

നമ്മെ സംരക്ഷിക്കാനായി പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. ആധ്യാത്മിക ലഹളയുടെ കാലയളവിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം പരിശുദ്ധ അമ്മയുടെ മേലങ്കിയുടെ തണലാണ്. സഭയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന അമ്മയാണ്   അവൾ. രക്തസാക്ഷികളുടെ ഇക്കാലയളവിൽ നമ്മുടെ മുഖ്യപോരാളി, സംരക്ഷണം നൽകുന്ന നായിക, മറിയമാണ് (ഇങ്ങനെയാണോ ഇറ്റാലിയൻ ഭാഷയിൽ അത് പറയേണ്ടത് എന്നെനിക്കറിയില്ല), അവൾ അമ്മയാണല്ലോ... വിശ്വാസത്തോടെ നമുക്ക് ഇങ്ങനെ പറയാം: "അമ്മേ നിന്റെ സംരക്ഷണയുടെ തണലിലാണ് സഭ. സഭയുടെ സംരക്ഷണം നീ തന്നെ ഏറ്റെടുത്താലും."

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=AkTimHFcq1o&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=15 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...