നമ്മുടെ രക്ഷയായ ദൈവസ്നേഹത്തിൽ വിശ്വസിക്കുക. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 5: 17-26,  യോഹന്നാൻ 3: 16-21 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“തന്നിൽ വിശ്വസിക്കുന്നവർ നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു  തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഇന്നത്തെ സുവിശേഷപാഠത്തിൽ യേശു പറയുന്നതാണ് ഇത്. തന്റെ സ്നേഹം കൊണ്ട് ദൈവം നമ്മെ രക്ഷിക്കുന്നു. ഒരു പ്രതിക  അയച്ചോ, കൽപ്പനയോ ഉത്തരവോ പുറപ്പെടുവിച്ചോ അല്ല, തന്റെ സ്നേഹം കൊണ്ടാണ് ദൈവം നമ്മെ രക്ഷിക്കുന്നത്. തന്റെ പുത്രനെ അയക്കാൻ അവനെ ശക്തമായി പ്രേരിപ്പിക്കതക്കവണ്ണം അത്ര വലിയ സ്നേഹമാണത്.

ആ പുത്രനാകട്ടെ, നമ്മിലൊരുവനായി,  നമ്മോടൊപ്പം നടന്നു. ഇത് നമ്മെ രക്ഷിക്കുന്നു. എന്താണ് ഇതിനർത്ഥം? രക്ഷ എന്ന് പറഞ്ഞാൽ എന്താണ്? രക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?  നമുക്ക് നഷ്ടപ്പെട്ട സ്വത്വത്തനിമ, ആത്മവത്ത (identity) കർത്താവിൽ നിന്ന് തിരിച്ചുകിട്ടുന്നതാണ് രക്ഷ. ദൈവമക്കൾ എന്ന നിലയിലുള്ള സ്വത്വത്തനിമയും അന്തസ്സുമാണത്. അതിനർത്ഥം പ്രത്യാശ തിരിച്ചുകിട്ടുക എന്നുതന്നെ.

അവനുമായി അന്തിമ കൂടിക്കാഴ്ച സംഭവിക്കുന്നതുവരെ ഈ അന്തസ്സ് വളരേണ്ടിയിരിക്കുന്നു. ഇതാണ് രക്ഷയുടെ പാത. അതു വിസ്മയനീയം തന്നെ. സ്നേഹമാണ് ഇത് ചെയ്യുന്നത്. പ്രത്യാശയുടെ മനുഷ്യരായതിനാൽ നാം അതിന് അർഹരാണ്. ഇതിനർത്ഥം സ്നേഹത്താൽ രക്ഷിക്കപ്പെടുക എന്ന്തന്നെ. ചിലപ്പോൾ നാം നമ്മെതന്നെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രശ്നം 

സൃഷ്ടിക്കുന്നത്. നമുക്കത്  ചെയ്യാൻ കഴിയുമെന്ന് ചിലപ്പോൾ നാം  ചിന്തിക്കുന്നു: "ഞാൻ തയ്യാറാണ്, എനിക്ക് പണമുണ്ട്.  പണക്കാരന്റെ അന്തസ്സുണ്ട്... "

അതിനാൽ, എനിക്ക് എന്നെ രക്ഷിക്കാൻ കഴിയും എന്ന് ചിലർ വിചാരിക്കുന്നു. പണംകൊണ്ട് വാങ്ങാൻ കഴിയുന്നതാണോ  രക്ഷ? ഇതുമാത്രം മതിയാകില്ല. സുവിശേഷത്തിലെ ഉപമ പരിഗണിക്കൂ. അയാളുടെ പത്തായപുര നിറയെ ധാന്യം. അയാൾ പറഞ്ഞു, "ഞാൻ വേറെ കളപ്പുരകൾ പണിയും. അവയിലും ധാന്യം നിറയ്ക്കും. ആവശ്യത്തിൽ കൂടുതൽ ധാന്യം എനിക്കുണ്ട്. എന്നിട്ടു ഞാൻ സുഖമായി കിടന്നുറങ്ങും." കർത്താവ് അയാളോട് പറഞ്ഞു,  "വിഡ്ഡീ! ഇന്ന് രാത്രി നീ മരിക്കും!"

ഈ പണക്കാരൻ കണക്കുകൂട്ടിയ തരത്തിലുള്ള രക്ഷ നല്ലതല്ല. അതു താൽക്കാലിക രക്ഷയാണ്. വ്യാജമായ രക്ഷയാണ്. കള്ളമാണത്. മറ്റു ചിലപ്പോൾ നാം വിചാരിക്കും, പൊള്ളയായ പകിട്ടും ധാർഷ്ട്യവും കൊണ്ടു  നമുക്ക് നമ്മെ രക്ഷിക്കാമെന്ന്. ശരിയല്ലേ? നാം ശക്തരാണ്, നമുക്ക് അധികാരമുണ്ട് എന്നൊക്കെ നാം വിചാരിക്കുന്നു. അതും നല്ലതല്ല. നമ്മുടെ ദാരിദ്രത്തെ, നമ്മുടെ പാപത്തെ, പൊള്ളയായ പകിട്ടുകൊണ്ടും അഹങ്കാരംകൊണ്ടും ശീലയിട്ടു മറയ്ക്കാമെന്ന് നാം വ്യാമോഹിക്കുന്നു. അതെല്ലാം അവസാനിക്കും.

യഥാർത്ഥ  രക്ഷയിരിക്കുന്നത് ദൈവം നമ്മുടെ അന്തസ്സ് വീണ്ടെടുക്കുമ്പോഴാണ്.  തിരുവുത്ഥാനത്തി ക്രിസ്തു നമുക്ക് നൽകിയ പ്രത്യാശയിലാണ് അതിരിക്കുന്നത്. നമുക്ക് ഇന്ന് ഒരു വലിയ വിശ്വാസപ്രകരണം നടത്താം: "കർത്താവേ,  ഞാൻ വിശ്വസിക്കുന്നു ഞാൻ നിന്റെ സ്നേഹത്തിൽ വിശ്വസിക്കുന്നു. നിന്റെ സ്നേഹം എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കില്ലാത്ത അന്തസ്സ് നിന്റെ  സ്നേഹം എനിക്ക് തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ സ്നേഹം എനിക്ക് പ്രത്യാശ തരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു."

ദൈവസ്നേഹത്തിനു മാത്രമേ നമുക്ക് യഥാർത്ഥ സ്വത്വത്തനിമയും ആത്മവത്തയും,  അന്തസ്സും പ്രത്യാശയും നൽകാനാവൂ. സ്നേഹത്തിൽ വിശ്വസിക്കുന്നത് മഹത്തരമാണ്. അതാണ് സത്യം. നമ്മുടെ ജീവിതത്തിന്റെ  സത്യം. നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം: "കർത്താവേ, ഞാൻ നിന്റെ സ്നേഹത്തിൽ വിശ്വസിക്കുന്നു." ഈ സ്നേഹം നമ്മിലേക്ക് വരാനായി നമുക്ക് ഹൃദയം തുറക്കാം. ഈ സ്നേഹം നമ്മിൽ നിറയാനായി നമ്മുടെ ഹൃദയം തുറക്കാം. മറ്റുള്ളവരെ സ്നേഹിക്കാൻ ഈ സ്നേഹം നമ്മെ പിന്നിൽനിന്ന് ഉന്തി തള്ളി ചലിപ്പിക്കട്ടേ.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=AfLrzZ-6qrU&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=11 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...